സെല്ലുലോയ്ഡ്

ചരിത്രത്തെ ദൃശ്യഭാഷയില്‍ പുനരാവിഷ്കരിക്കുക എന്നത് ദുഷ്കരമാണ്, പ്രത്യേകിച്ചും കഥ ഉരുത്തിരിയുന്ന കാലഘട്ടത്തിലെ  ഭാഷ, വേഷം ചര്യകള്‍, സംസ്കാരം  ഇവയൊടെല്ലാം നീതി പുലര്‍ത്തി ഒരു ചലച്ചിത്രം പിറവിയെടുക്കുക എന്നത് വല്ലപ്പോഴും മാത്രം  സംഭവിക്കുന്ന കാര്യമാണ്. അങ്ങിനെ നോക്കിയാല്‍ സെല്ലുലോയ്ഡ് സമീപകാല മലയാള സിനിമാ ചരിത്രത്തിലെ വിസ്മയമാണ്!!

ഇത് മലയാളത്തിലെ ആദ്യ  നായിക പി. കെ റോസിയുടെ  നിര്‍ഭാഗ്യമായ ജീവിതത്തെ വരച്ചു കാട്ടുന്നു ..  മലയാളത്തിന്റെ ആദ്യനായികയായി സധൈര്യം ക്യാമറയ്ക്ക് മുന്നില്‍ നിന്നു എന്ന കുറ്റത്തിന് അവളെ വെള്ളിത്തിരയില്‍ നിന്ന് മാത്രമല്ല ജീവിതത്തിന്റെ തന്നെ സ്ക്രീനില്‍ നിന്നും ആട്ടിയോടിച്ചു.. വെള്ളിത്തിരയില്‍ സ്വന്തം മുഖം  ഒരുനോക്കു പോലും  കാണാന്‍ കഴിയാതെ ആ രാത്രിയില്‍ ഇരുട്ടിലേക്ക് മാഞ്ഞ ആ നഷ്ട  നായിക  മലയാള  സിനിമയുടെ വെളിച്ചത്തിന്റെ മറുപുറമായി എന്നും അവശേഷിക്കും..

 

ചിത്രത്തിന് മുന്‍പേ തന്നെ celluloidile ഗാനങ്ങള്‍  ശ്രോതാക്കളുടെ മനം കവര്‍ന്നു കഴിഞ്ഞു . റഫീക്ക് അഹമദ് എഴുതി യം ജയചന്ദ്രന്‍  ഈണമിട്ട , ‘കാറ്റേ കാറ്റേ’ എന്ന  ഗാനം വരികളുടെ ലാളിത്യം കൊണ്ടും സംഗീതത്തിന്റെ മിതത്വം കൊണ്ടും  സമീപകാല മലയാള ഗാനങ്ങളില്‍  നിന്നും വ്യത്യസ്തമാണ്‌ .. വേറിട്ട ശബ്ധതിലുടെ , വൈകം വിജയലഷ്മി മലയാളം സിനിമയുടെ ഭാഗമാവുകയാണ്‌ ഈ ചിത്രത്തിലുടെ..

അയ്യര്‍ക്കുമുകളില്‍ നാടാര്‍വരുന്നതിലെ അസഹിഷ്ണുതയാണ് , ജീവിച്ചിരിക്കുമ്പോള്‍ ആരാലും അറിയപ്പെടാതെ  മലയാളസിനിമാ പിതാവ് ദയനീയമായി മരിക്കാന്‍ കാരണമെന്ന് ഈ സിനിമ വെട്ടിത്തുറന്ന് പറയുന്നു. സമ്മതിക്കണം കമലിന്റെ ആ ചങ്കൂറ്റത്തെ.

മലയാള സിനിമയുടെ “ജാതി” വെളിപ്പെടുത്തിയ സെല്ലുലോയ്ഡ് ജനം ഏറ്റുവാങ്ങി ക്കഴിഞ്ഞു, ഒപ്പം വിവാദങ്ങളും സെല്ലുലോയ്ഡിനെ  പിന്തുടരുകയാണ്..

 

എങ്കിലും ഒരു കാര്യം എനിക്ക് പറയാതെ വയ്യ.. ഞാനീ സിനിമ കണ്ടത് സംസ്കാരം മുഖത്തെഴുതി നടക്കുന്ന ഒരു നാട്ടില്‍ (ബാംഗ്ലൂര്‍ ) നിന്നുമാണ് . വിരലിലെണ്ണാവുന്ന ആളുകളുമായി ആ സ്ക്രീന്‍ പങ്കുവെച്ചപ്പോള്‍ ഞാനൊന്നാഗ്രഹിച്ചു .. അവസാനം മനസ് തുറന്നൊരു കയ്യടി .. പക്ഷെ ആകെ രണ്ടു കയ്കള്‍ മാത്രം ശബ്ദിച്ചു .. എന്റെയും എന്റെ കുട്ടുകാരന്റെയും .. ആ ചേതനയറ്റ സമൂഹമാണോ മലയാള സിനിമയുടെ പ്രതിസന്ധി ? .. അതോ തന്റെ സംസ്കാരം വിളിച്ചോതാന്‍ മലയാളെതര സിനിമകള്‍ മാത്രം കണ്ടു നടക്കുന്ന യുവത്വമോ ?